Tuesday, January 12, 2016

'ഹിറ്റ് ലര്‍' എന്ന അത്ഭുതം...



”മനുഷ്യരെ തമ്മില്‍ അടിപ്പിക്കുന്ന അക്രമികളെ അതിശക്തമായി ജനം പ്രതിരോധിച്ചിരുന്നുവെങ്കില്‍ജര്‍മ്മനി ഇങ്ങനെ നശിക്കുമായിരുന്നില്ല. ദ്രോഹിക്കാന്‍ മാത്രമേ നിങ്ങള്‍ക്ക്അധികാരം വേണ്ടതുള്ളൂ, സ്‌നേഹിക്കാന്‍ നല്ല ഒരു മനസ്സ് മതി അധികാരം വേണ്ട”
ഹിറ്റ്‌ലരെ കളിയാക്കി കൊണ്ടുള്ള തന്റെ സിനിമ ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍(.1940 ) റിലീസ് സമയത്ത് ചാര്‌ളി ചാപ്ലിന്‍ പറഞ്ഞ വാക്കാണിത്.

ചരിത്രത്തിലെ ഏറ്റവും ക്രൂരാന്‍ ആയ ഭരണാധികാരി കളില്‍ ഒരാളായിരുന്നു ഹിറ്റ്‌ലര്‍എന്ന അലോയ്‌സ്..

ഹിറ്റ്‌ലറുടെ പിതാവ് അലോയ്‌സ് ഹിറ്റ്‌ലര്‍ (1837–1903) മരിയ അന്ന ഷിക്കില്‍ഗ്രബര്‍ എന്നവരുടെ നിയമാനുസൃതമല്ലാത്ത പുത്രനായിരുന്നു. മാമോദീസ രേഖകളില്‍ അലോയ്‌സിന്റെ പിതാവിന്റെ പേരുണ്ടായിരുന്നില്ല. അതിനാല്‍ അമ്മയുടെ കുടുംബപേരായിരുന്നു അലോയ്‌സിന്റെ നാമത്തോടൊപ്പം ചേര്‍ത്തത്. പിതാവിനോട് പല കാര്യത്തിലും അകല്ച്ച ഉണ്ടായിരുന്ന ഹിറ്റ്‌ലര്‍ അദ്ദേഹം മരിച്ചപ്പോള്‍ ദു:ഖ സൂചകമായി കറുത്ത ടൈധരിക്കില്ലെന്നു വാശി പിടിച്ചു. അമ്മ മരിച്ചപ്പോള്‍ പോലും വാശി കാണിച്ച ഹിറ്റ്‌ലര്‍ അമ്മയ്യുടെ മൃത ശരീരം കാണാന്‍ വന്നില്ല. എന്നാല്‍ പിന്നീട് മത പിതാക്കളെ കുറിച്ച് അദ്ദേഹം ഏറെ വാചാലന്‍ ആകുമായിരുന്നു. പിതാവിന്റെ ശവക്കല്ലറയില്‍ മാര്‍ബിള്‍ ഫലകം സ്ഥാപിച്ചു താന്‍ ദു:ഖം തീര്‌ത്തെന്നും ഹിറ്റ്‌ലര്‍ എഴുതി.

ജര്‍മ്മന്‍ തീവ്ര ദേശീയതയില്‍ ആയിരുന്നു ഹിറ്റ്‌ലര്‍ക്ക് ചെറുപ്പം മുതലേ കമ്പം. യുദ്ധ കഥകള്‍ വായിക്കാന്‍ ഏറെ ഇഷ്ടമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ സൈനികനായി ഹിറ്റ്‌ലര്‍ പങ്കെടുത്തിട്ടുണ്ട്. പിന്നീട് എന്‍.എസ്.ഡി.എ.പിയുടെ മുന്‍രൂപമായിരുന്ന ജെര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ 1919ല്‍ ഹിറ്റ്‌ലര്‍ അംഗമായി. 1921ല്‍ എന്‍.എസ്.ഡി.എ.പിയുടെ തലവനുമായി. 1923ല്‍ ഹിറ്റ്‌ലര്‍ ഭരണകൂടത്തെ പട്ടാള വിപ്ലവത്തിലൂടെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ബീര്‍ ഹാള്‍ പുഷ് എന്നറിയപ്പെട്ട ഈ അട്ടിമറി ശ്രമം പരാജയപ്പെട്ടു. പിടിയിലായ ഹിറ്റ്‌ലര്‍ ജയിലിലടക്കപ്പെട്ടു. ജയിലില്‍ വെച്ചാണ് ഹിറ്റ്‌ലര്‍ തന്റെ ആത്മകഥയായ മെയ്ന്‍ കാംഫ് (എന്റെ പോരാട്ടം) എഴുതുന്നത്. 1924ല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഹിറ്റ്‌ലറുടെ ജനപിന്തുണ വര്‍ദ്ധിച്ചു
അലോയ്‌സ് എന്ന വ്യക്തിക്ക് 39ആം വയസ്സിലാണ് ” ഹിറ്റ്‌ലര്‍” എന്ന പേര് ലഭിക്കുന്നത്. ജര്‍മ്മനിക്ക് ദൈവം നല്‍കിയ രക്ഷകന്‍ ! അതാണ് ഹിറ്റ് ലര്‍ എന്നായിരുന്നു ജര്‍മ്മനിയിലെ നാസികള്‍ പ്രചരിപ്പിച്ചത്. 

അവസരത്തിന് അനുസരിച് സംസാരിക്കാന്‍ ഹിട്‌ലര്‍ മിടുക്കനായിരുന്നു . ജൂതര്‍ രാജ്യ ദ്രോഹികള്‍ ആണെന്നും അവരെ രാജ്യത്തിന് പുറം തല്ലേണ്ടത് അത്യാവശ്യം ആണെന്നും നാസികള്‍ പ്രചരിപ്പിച്ചു.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെ ഹിറ്റ്‌ലര്‍ നു ലഭിച്ച രണ്ടു സഹചാരികള്‍ ആയിരുന്നു ഗീബല്‍സും, ഡോക്ടര്‍ ജോസഫും. ”നട്ടാല്‍ മുളക്കാത്ത കള്ളം നൂറു വട്ടം ആവര്‍ത്തിച്ചാല്‍ അത് സത്യമാണെന്ന് പറയുന്ന നമുക്ക് തന്നെ തോന്നും” എന്ന ഗീബത്സിന്റെ തന്ത്രം ഹിറ്റ്‌ലര്‍ നടപ്പില്‍ വരുത്തി..

അതിനായി കൂലി എഴുത്തുകാരെ നിയമിച്ചു. ഇവര്‍ പത്രങ്ങളില്‍ പല പേരുകളിലും വന്നു ജൂത വിരുദ്ധത വിളമ്പി. ചിലപ്പോള്‍ ജൂതരുടെ പേരില്‍ വന്നു ജര്‍മ്മനിക്കെതിരായി തന്നെ അഭിപ്രായം വിളമ്പുകയും ചെയ്തു. നാസികളുടെ ഈ പ്രചാരണ കോലാഹലത്തെ ആരും എതിര്‍ത്തില്ല. ആദ്യം ജൂതരെ മുഖ്യ ശത്രുവായി കണ്ടു അവരെ ആക്രമിച്ച ഹിറ്റ്‌ലറും കൂട്ടരും, പിന്നെ മെല്ലെ കമ്യൂനിസ്ടുകല്‍ക്കെതിരെ തിരിഞ്ഞു , നാസികളുടെ രക്തം ഉന്നത ആര്യ രക്തം ആണെന്നും, നാസികള്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആണെന്നും പ്രചരിപ്പിക്കപ്പെട്ടു. അത് കൊണ്ട് തന്നെ നാസികളെ എതിര്‍ക്കുന്നവര്‍ ദൈവ ശത്രുക്കളും, രാജ്യ ദ്രോഹികളും ആയി പ്രചരിപ്പിച്ചു.നാസികളുടെ കൂടെ ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ വിസമ്മതിച്ച യഹോവ സാക്ഷികളെയും ഹിറ്റ്‌ലറും കൂടാളികളും രാജ്യ ദ്രോഹികള്‍ ആക്കി കൂട്ടക്കൊല നടത്തി.


ജൂതകമ്യൂണിസ്റ്റ്‌യഹോവ സാക്ഷികളുടെ പിഞ്ചു കുട്ടികളെ പരീക്ഷിച്ചു കൊല്ലല്‍ ആയിരുന്നു ഡോക്ടര്‍ ജോസഫ് മംഗലയുടെ ഹോബി. ഇരട്ട കുട്ടികളെ പച്ചയ്ക്ക് സൂചി കൊണ്ട് ശരീരം തുന്നിചെര്ത് സയാമീസ് ഇരട്ടകള്‍ ആക്കാന്‍ പറ്റുമോ എന്നായിരുന്നുവത്രേ ഒരു പരീക്ഷണം. വേറൊന്ന് , കുഞ്ഞുങ്ങളുടെ കണ്ണുകളില്‍ രസ വസ്തുക്കള കുത്തി വെച്ച അത് കളര വ്യത്യാസം ഉള്ളത് ആക്കാന്‍ പറ്റുമോ എന്നും.

പ്രധാന പീഡന ക്യാമ്പായ ഓഷ്വിറ്റ്‌സ് ക്യാംപില്‍ മാത്രം 30 ലക്ഷം പേരെയാണ് രാസവാതകം പ്രയോഗിച്ചും പട്ടിണിക്കിട്ടും തീകൊടുത്തും വെടിവെച്ചും കൊന്നത്.ശവക്കൂനകള്‍ നീക്കം ചെയ്യുന്നതിനനുസരിച്ചു പുതിയ സംഘങ്ങളെ കൊണ്ടുവന്നു.1944 മേയ് 14നും ജൂലൈ എട്ടിനുമിടയില്‍ 48 ട്രെയ്‌നുകളിലായി4,37,402 ഹംഗേറിയന്‍ യഹൂദരെയാണ് ഈ ക്യാംപില്‍ കൊണ്ടു വന്നത്.നരകവാതില്‍ എന്നായിരുന്നു ഓഷ്വിറ്റ്‌സ് ക്യാംപിന്റെ ഓമനപ്പേര്. ഒറ്റ ദിവസം കൊണ്ട് 56,545 പേരെ ഇവിടെ കൊന്നൊടുക്കിയിട്ടുണ്ട്.

യഹോവയുടെ സാക്ഷികള്‍ 1935 മുതള്‍ 1945 വരെ നാസി ജര്‍മനിയില്‍ സൈനിക സേവനം നടത്താതതു നിമിത്തം ക്രുരമായി പീഡിപ്പിക്കപെട്ടു. 12,000 അധികം പേരെ തടങ്കല്‍ പാളയങ്ങളിലേക്ക് അയയ്ക്കുകയും ഏകദേശം 2,500 പേരെ നേരിട്ട് വധിക്കുകയും 5,000തോളം പേര്‍ തടങ്കല്‍ പാളയങ്ങളില്‍ കൊല്ലപെട്ടതായും കണക്കാക്കുന്നു

വര്‍ഗ്ഗത്തിന്റെ പേരില്‍ തടവിലാക്കപെട്ട യഹൂദ,റോമാനിയ തടവുകാരില്‍ നിന്ന് വ്യത്യസ്തമായി,തങ്ങളുടെ വിശ്വാസം തള്ളി പറഞ്ഞുകൊണ്ട് സൈനികസേവനം നടത്താമെന്ന് ഒരു സമ്മതപത്രത്തില്‍ ഒപ്പിട്ടാല്‍ വെറുതെവിടാമെന്ന് പറഞ്ഞുകൊണ്ട് യഹോവയുടെ സാക്ഷികള്‍ക്ക് രക്ഷപെടാന്‍ നാസികള്‍ ഒരു സുവര്‍ണ്ണ അവസരം നല്‍കി. എന്നിരുന്നാലും മിക്കവാറും എല്ലാവരും തന്നെ ഈ അവസരം തിരസ്‌കരിച്ചു

ലോക മഹായുദ്ധത്തില്‍ ആദ്യമൊക്കെ നാസി സൈന്യം മുന്നേറിയെങ്കിലും പിന്നെ ശക്തമായ തിരിച്ചടി നേരിട്ട്. കൊടും പീഡനം നടത്തിയ പല നേതാക്കളും അജ്ഞ്ഞതരല്‍ കൊല ചെയ്യപ്പെട്ടു . ജര്മ്മനികെതിരെ സഖ്യസേന യുദ്ധത്തില്‍ മുന്നേറിക്കൊണ്ടിരുന്നു. സോവിയറ്റ് സൈന്യം ഓസ്ട്രീയയിലേക്കും പാശ്ചാത്യസേന റൈനിലേക്കും കടന്നു. 1945 ഏപ്രില്‍ അവസാനത്തോടെ പാശ്ചാത്യസേന ഏല്‍ബ് നദീതീരത്തേക്കു മുന്നേറി റഷ്യന്‍സേനയുമായി സന്ധിച്ചു. ഹിറ്റ്‌ലറുടെ ഒളിയിടത്തിനു സമീപം സഖ്യസേന ഷെല്ലാക്രമണം തുടങ്ങി.

വലിയ ധൈര്യം കാണിച്ചിരുന്ന ഹിറ്റ്‌ലര്‍ പിന്നെ ഭയന്ന് തുടങ്ങി. പല ഉദ്യോഗസ്ഥരും ഓടി രക്ഷപ്പെട്ടു. ഓഷ്വിറ്റ്‌സ് ക്യാംപില്‍ നാസി നേതാക്കളെ തന്നെ സോവ്യറ്റ് സൈന്യം പീഡിപ്പിച്ചു കൊന്നു. ഇതിനിടെ ഇറ്റലിയില്‍ മുസ്സോളിനി പിടിക്കപ്പെട്ട വാര്‍ത്തയുമെത്തി.പരാജയം പൂര്‍ണമായെന്നു ഹിറ്റ്‌ലര്‍ മനസ്സിലാക്കി. മരണത്തിനു കീഴടങ്ങും മുന്‍പ് 16 വര്‍ഷക്കാലം വിശ്വസ്തയായികൂടെ നിന്ന ഇവാ ബ്രൗണിനെ വിവാഹം കഴിക്കാന്‍ ഹിറ്റ്‌ലര്‍ തീരുമാനിച്ചു.1945 ഏപ്രില്‍ 29.അന്ന് ഹിറ്റ്‌ലറുടെ വിവാഹമായിരുന്നു.ഒളിവുസങ്കേതത്തിലെ സ്റ്റോര്‍മുറിയായിരുന്നു വിവാഹവേദി.അപ്പോള്‍ സോവിയറ്റ് സൈന്യം ബെര്‍ലിന്‍ നഗരത്തിന്റെ മുക്കിലും മൂലയിലും ഹിറ്റ്‌ലറെ തിരയുകയായിരുന്നു.

പുലര്‍ച്ചെ രണ്ടു മണിക്ക് ഗീബല്‌സിനോപ്പം തിരക്കിട്ട് ഹിറ്റ്‌ലര്‍ മരണപ്പത്രം തയ്യാറാക്കി. ആ മരണപ്പത്രത്തില്‍ യഹൂദരാണ് യുദ്ധത്തിനു കാരണമെന്ന് ഹിറ്റ്‌ലര്‍ ആവര്‍ത്തിച്ചു. തനിക്കൊപ്പം ജര്‍മ്മനിയും അവസാനിക്കണമെന്നായിരുന്നു ഹിറ്റ്‌ലറുടെ ആഗ്രഹം. നാടാകെ തീ കൊളുത്തണമെന്നും ശത്രുക്കള്‍ക്ക് ജര്‍മ്മനിയില്‍ നിന്നും ഒന്നും കിട്ടരുതെന്നും അദ്ദേഹം ഉത്തരവിട്ടു. എന്നാല്‍ അതുവരെ ഒപ്പം നിന്നിരുന്ന സൈനികമേധാവികളും മന്ത്രിമാരും ആ ഉത്തരവിനു യാതൊരു വിലയും കല്പ്പിച്ചില്ല.

ഗീബല്‍സ്ദമ്പതികളോടും ജനറല്‍ ക്രെബ്‌സ്,ജനറല്‍ ബര്‍ഗ്‌ഡോര്‍ഫ് എന്നിവരോടും യാത്രപറഞ്ഞു ഹിറ്റ്‌ലറും ഭാര്യയും സ്വന്തം മുറിയിലേക്കു പിന്‍വാങ്ങി.അതിനു മുന്‍പ് തന്നെ ഹിറ്റ്‌ലറുടെ നിര്‍ദ്ദേശം അനുസരിച്ച് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വളര്‍ത്തു നായ ‘ബ്ലോണ്ടിയെ’ വിഷം കുത്തിവെച്ചു കൊന്നിരുന്നു അന്ന് വൈകിട്ട് മൂന്നു മണിക്ക് ഹിറ്റ്‌ലര്‍ സ്വന്തം തലക്കു നേരെ വെടിവെച്ചു ജീവിതം അവസാനിപ്പിച്ചു. ഹിറ്റ്‌ലറുടെ ആത്മഹത്യക്കു തൊട്ടു മുമ്പേ ഇവാ ബ്രൗണ്‍ സയനൈഡ് കഴിച്ച് മരിച്ചിരുന്നു.

അധികം വൈകാതെ ഗീബല്‍സ് ദമ്പതികള്‍ തങ്ങളുടെ ആറു കുട്ടികള്‍ക്കു വിഷം നല്‍കി.പിന്നീട് അവരും സ്വയം മരണം വരിച്ചു.
രക്ഷപ്പെട്ടു ഓടിയ ഡോക്ടര്‍ ജോസഫ് ഒരു നീന്തല്‍ കുളത്തില്‍ കുളിക്കവേ ഹൃദയാഘാതംവന്നു രക്ഷിക്കാന്‍ ആരും ഇല്ലാതെ മരണപ്പെട്ടു.
ഒന്നും നേടാതെ, കുറെ മനുഷ്യരുടെ പ്രാക്കും, കണ്ണീരും മാത്രം നേടിയെടുത്ത ഈ ജന്മങ്ങള്‍ എന്തിനിത് ചെയ്തു എന്നതിന് ഇന്നും ഉത്തരമില്ല. ഒരു ചരിത്ര കാരന്‍ പറഞ്ഞത് എത്ര വാസ്തവം.
” ഹിറ്റ്‌ലറെ അല്ല, അയാളുടെ ചെയ്തികള്ക്ക് എന്നും ന്യായീകരിച്ച അനുയായികളെ ഓര്‍ത്താണ് എനിക്ക്
വെറുപ്പ് തോന്നുന്നത്. അക്രമം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ന്യായീകരിക്കുന്ന മനുഷ്യര്‍, മനുഷ്യരല്ല , അവര്‍ പിശാചുക്കള്‍ ആണ്..അവരില്‍ മനുഷ്വത്വം പ്രതീക്ഷിക്കരുത് ”

No comments:

Post a Comment