Wednesday, September 30, 2015

തോമയാർ കോവിൽ (അരപ്പള്ളി)



ലോകത്തിലെ ഏറ്റവും പ്രാചീനമായ ക്രൈസ്‌തവ ദേവാലയങ്ങളിൽ ഒന്നായി കരുതപ്പെടുന്ന "തോമയാർ കോവിൽ AD 63-ൽ" ക്രിസ്തു ശിഷ്യനായ തോമസസ്ലീഹായാല്‍ സ്ഥപിതമയതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. തദ്ദേശവാസികൾ ഈ ദേവാലയത്തെ ആദരപൂർവ്വം തോമയാർ കോവിൽ എന്നു വിളിക്കുന്നു.കാലപ്പഴക്കം കൊണ്ട് വലിയ കോട്ടം വരാത്ത രീതിയില്‍ പഴമയുടെ മുദ്രയും പേറി നില്ക്കു ന്ന അപൂര്വം ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഒന്നാണിത്
ഭാരതത്തിൽ സുവിശേഷം അറിയിക്കാനെത്തിയ തോമാശ്ലീഹാ ഏഴരപ്പള്ളികൾ സ്ഥാപിച്ചു എന്ന പരമ്പരാഗത വിശ്വാസത്തിലെ അരപ്പള്ളിയായി പരിഗണിക്കുന്ന ദേവാലയമാണ് തിരുവിതാംകോടുള്ള ഈ പള്ളി.
എന്നാൽ എന്തു കൊണ്ട് ഈ പള്ളി അരപ്പള്ളിയായി അറിപ്പെടുന്നു എന്ന വിശദീകരണത്തിൽ അഭിപ്രായ ഐക്യമില്ല. മറ്റ് ഏഴു പള്ളികളുമായുള്ള താരതമ്യത്തിൽ ചെറിയ ദേവാലയമായതിനാലാണ് 'പകുതി' എന്നർത്ഥത്തിൽ അര എന്ന വിശേഷണം വന്നുവെന്നതാണ് ഒരു അഭിപ്രായം.
മറ്റൊരു അഭിപ്രായവും എന്നാല്‍ എല്ലാം കൊണ്ടും ചരിത്രത്തോട് ചേര്ന്ന് നില്ക്കു ന്നത് മായ ഒരു കാര്യവും പഴാമാക്കാര്‍ പറഞ്ഞു കേള്ക്കുകന്നുണ്ട് .....അരസന്‍(അരചന്‍) എന്ന ദ്രാവിഡ പദത്തിന്റെ അര്ത്ഥംം രാജാവ് എന്നാണ്. അതുകൊണ്ട് തന്നെ ഈ അര ചെറുത് എന്ന അര്ത്ഥലത്തിലല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. രാജാവിന്റെ് പ്രത്യേക പരിഗണനയാല്‍ തീര്ത്തര പള്ളി എന്ന അര്ത്ഥിത്തിലാണ് തിരുവിതാംകോട്ടെ പള്ളിക്ക് അരപ്പള്ളി എന്ന പേരു വന്നത് എന്നു വേണം അനുമാനിക്കാന്‍.
ചേര സാമ്രാജ്യത്തിന്റെത മുമ്പത്തെ തലസ്ഥാനം തിരുവിതാംകോടായിരുന്നു. തിരുവിതാംകൂറിന്റെപ ആദ്യ പേര് തന്നെ തിരുവിതാംകോടായിരുന്നല്ലോ.മാര്തോ്മാ തോമാശ്ലീഹ തിരുവിതാംകോട് എത്തിയ കാലത്ത് ചേര സാമ്രാജ്യം ഭരിച്ചിരുന്നത് ഇമയവരമ്പന്‍ നെടും‌ചേരലാതന്‍ ആയിരുന്നു. അദ്ദേഹം പള്ളിയുണ്ടാക്കാന്‍ അനുവാദവും സ്ഥലവും നല്കിതയതുകൊണ്ട് അവിടെ പണിത പള്ളിക്ക് ബഹുമാന പേര് കൈവന്നു.(തിരുവിതാംകൂറിലെ പ്രജാ വത്സലരായി പോന്നു തമ്പുരക്കാന്‍ മാരില്‍ നിന്നും അവരുടെ ചരിത്രത്തില്‍ നിന്നും ഇതാവണം ശരി എന്ന് ന്യായമായും അനുമാനിക്കാം )

എന്തായാലും പതിനെട്ടാം നൂറ്റാണ്ടിന്റെത തുടക്കത്തില്‍ ഡച്ച് ഗവര്ണ്ണടറായിരുന്ന കാര്ലോറസ് കാഫ് തോമാശ്ലീഹ സ്ഥാപിച്ച പള്ളികളില്‍ തിരുവിതാംകോട് പള്ളി ഉള്പ്പെരട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉദയം‌പേരൂര്‍ സുന്നഹദോസിന്റെി കാനനുകളിലും തിരുവിതാംകോട്ടെ തോമാ ക്രിസ്ത്യാനികളെ കുറിച്ച് പരാമര്ശതമുണ്ട്. എമിങ്ങാനയുടെ ഏര്ലിമ സ്‌പ്രെഡ് ഓഫ് ക്രിസ്ത്യാനിറ്റി ഇന്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ തോമശ്ലീഹ മൈലാപ്പൂരില്‍ നിന്ന് തിരുവിതാംകോട് വന്നതായി പറയുന്നുണ്ട്.
തിരുവിതാംകോട് 25 സെന്റ്് ഭൂമിയിലാണ് പള്ളി നില്ക്കുടന്നത്. കരിങ്കല്ലില്‍ തീര്ത്തപ ചുമരും മേല്ക്കൂ്രയും പള്ളിയുടെ പഴമ വിളിച്ചറിയിക്കുന്നു. 25 അടി നീളവും 16 അടി വീതിയും 10 അടി മാത്രം ഉയരവും ഉണ്ടായിരുന്ന പള്ളി അല്പ്പ വര്ഷയങ്ങള്ക്ക്പ മുമ്പ് പരിഷ്കരിച്ചിരുന്നു. ഹൈക്കല ഭാഗത്ത് ചെറിയ മാറ്റങ്ങള്‍ വരുത്തി. പ്രധാന വാതില്‍ 10 അടി പിന്നോട്ട് മാറ്റി. ചുവരുകളിലെ കിളിവാതിലും കൊത്തുപണികളും കരിങ്കല്‍ മേല്ക്കൂ രയും ജെറുസലേം ദേവാലയത്തിന്റെ മേല്ക്കൂ രയുമായി സാമ്യമുള്ളതാണ്.
ഭിത്തിയില്‍ കുരിശടയാളം അല്ലാതെ യേശുവിന്റെംയോ ശിഷ്യന്‍‌മാരുടെയോ രൂപങ്ങളില്ല. ഇതിനര്ഥം‍ ക്രിസ്തീയ സഭകളുടെ ആരാധനാ ക്രമങ്ങളും ആചാരാനുഷ്ഠാനങ്ങളും രൂപപ്പെടുന്നതിന് മുമ്പ് പള്ളി ഉണ്ടായിരുന്നു എന്നാണ്.
കല്ലില്‍ തീര്ത്തള മാമോദീസ തൊട്ടിയില്‍ ചിത്രപ്പണികളോടു കൂടിയ പീഠവും പിന്നീട് വന്ന പോര്ച്ചു ഗീസുകാരുടെ സംഭാവനയായാണ് കണക്കാക്കിയിരുന്നത്. പത്രോശ്ലീഹയുടെയും പൌലോശ്ലീഹയുടെയും ചിത്രങ്ങളാണ് ഇതില്‍ കാണാവുന്നത്. എന്നാല്‍ പീഠത്തില്‍ കാണുന്ന ലിപി ലാറ്റിനോ പോര്ച്ചു ഗീസോ അല്ല. അത് ഏത് ഭാഷയാണെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.
വിളക്കു കുഴികളുള്ള കല്ത്തൂതണുകള്‍ പഴയ ക്ഷേത്രങ്ങളെ ഓര്മ്മി പ്പിക്കും. ശതവര്ഷയങ്ങള്‍ പഴക്കമുള്ള, ചിത്രാലംകൃതമായ വിചിത്രമായൊരു പെട്ടിയും ഇവിടത്തെ പ്രത്യേകതയാണ്. അതിനുള്ളില്‍ അഞ്ച് കുരിശും സുന്ദരരൂപങ്ങളും കൊത്തിയിട്ടുണ്ട്.
കേരളീയമായ വാസ്തുശില്പ കലയുടെ സ്പര്ശമമാണ് പള്ളിയുടെ സവിശേത. പൂര്ണ്ണാമായി കരിങ്കല്ലില്‍ തീര്ത്ത് ഈ പള്ളിയ്ക്ക് പത്മനാഭപുരം കൊട്ടാരം മുതലായ പ്രാചീന സ്ഥാപനങ്ങളില്‍ കാണുന്ന കരിങ്കല്‍ പണികളുമായി പഴക്കത്തിലും കരകൗശല വൈദഗ്ദ്ധ്യത്തിലും സാമ്യമുണ്ട്.

പഴയ തെക്കൻ തിരുവിതാംകൂറിൽ പെട്ട ഈ പള്ളി ഒരു കാലത്ത് മലങ്കര നസ്രാണികളുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നായിരുന്നു. എന്നാൽ ഇവിടെയുള്ള ക്രൈസ്തവ സമൂഹത്തിൽ നിന്ന് നല്ലൊരു ശതമാനം മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറിയതു മൂലവും ചരിത്രരേഖകളുടെ അപര്യാപ്തത മൂലവും വളരെക്കാലമായി ശ്രദ്ധ ലഭിക്കാതെ കിടക്കുകയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ ദേവാലയത്തിന്റെ പരമ്പരാഗത തനിമ നഷ്ടമാക്കാതെയുള്ള പുനരുദ്ധാരണശ്രമങ്ങൾക്ക് തുടക്കമിടുകയും 2007 ഡിസംബർ 16-ന് ഈ പള്ളിയെ അന്തർദേശീയ മാർത്തോമൻ തീർത്ഥാടന കേന്ദ്രം (International St. Thomas Pilgrim Center) ആയി പ്രഖ്യാപിക്കുകയും ചെയ്തു.

No comments:

Post a Comment