Thursday, July 18, 2024

ചന്ദ്രന്റെ ഉപരിതലത്തിനടിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഗുഹ; ചാന്ദ്ര പര്യവേക്ഷകര്‍ക്ക് പ്രയോജനപ്പെടുമെന്ന് ഗവേഷകര്‍

 ചന്ദ്രന്റെ ഉപരിതലത്തിനടിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഗുഹ കണ്ടെത്തി ശാസ്ത്രജ്ഞര്‍. അപ്പോളോ ലാന്‍ഡിങ് സൈറ്റില്‍നിന്ന് അധികം അകലെയല്ലാതെയാണ് ഈ  അറയുടെ സ്ഥാനം. 55 വര്‍ഷം മുമ്പ് നീല്‍ ആംസ്‌ട്രോങ്ങും  ആല്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങിയ 'പ്രശാന്തിയുടെ കടല്‍' ഭാഗത്തുനിന്ന് 400 കിലോമീറ്റര്‍ മാറിയാണിത്.



ഗവേഷകര്‍ നാസയുടെ ലൂണാര്‍ റെക്കനൈസര്‍ ഓര്‍ബിറ്ററിന്റെ റഡാര്‍ അളവുകള്‍ വിശകലനം ചെയ്യുകയും ഫലങ്ങള്‍ ഭൂമിയിലെ ലാവാ ട്യൂബുകളുമായി താരതമ്യം ചെയ്യുകയും ചെയ്തു. നേച്ചര്‍ അസ്‌ട്രോണമി ജേണലില്‍ ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിലെ കഠിനമായി പരിസ്ഥിതിയില്‍നിന്ന് അഭയം പ്രദാനം ചെയ്യുന്നതും ചന്ദ്രനിലെ മനുഷ്യരുടെ ദീര്‍ഘകാല പര്യവേക്ഷണത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്നതിനാല്‍ ഈ  അറ 'ചാന്ദ്ര ഗവേഷണങ്ങള്‍ക്കുള്ള ഒരു പ്രോമിസിങ് സൈറ്റ്' ആയിരിക്കുമെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.

നാസയുടെ ചാന്ദ്ര നിരീക്ഷണ ഓര്‍ബിറ്റര്‍ ശേഖരിച്ച റഡാര്‍ വിവരങ്ങളുടെ വിശകലനത്തില്‍ ചന്ദ്രനിലെ അറിയപ്പെടുന്ന ഏറ്റവും ആഴമേറിയ കുഴിയായ പ്രശാന്തിയുടെ കടല്‍ 45 മീറ്റര്‍ വീതിയും 85 മീറ്റര്‍ നീളവുമുള്ള 14 ടെന്നീസ് കോര്‍ട്ടുകള്‍ക്ക് സമാനമായ പ്രദേശത്തേക്ക് നയിക്കുന്നു. ഉപരിതലത്തില്‍നിന്ന് ഏകദേശം 150 മീറ്റര്‍ താഴെയാണ് ഗുഹ സ്ഥിതിചെയ്യുന്നത്. ഇവിടെ കണ്ടെത്തിയ ഇരുന്നൂറിലധികം കുഴികളെപ്പോലെ ഇതും ലാവ ട്യൂബിന്‌റെ തകര്‍ച്ചയില്‍നിന്ന് രൂപപ്പെട്ടതാണ്.

സ്വാഭാവികമായും ബഹിരാകാശ യാത്രികര്‍ക്ക് ഹാനികരമായ കോസ്മിക് കിരണങ്ങള്‍, സൗരവികിരണം, മൈക്രോമെറ്റോറൈറ്റുകള്‍ എന്നിവയില്‍നിന്ന് സംരക്ഷിത കവചമാകുമെന്നതിനാല്‍ ഇത്തരം ഗുഹകള്‍ അടിയന്തര ചാന്ദ്ര അഭയമാകാം.


No comments:

Post a Comment