Sunday, April 24, 2016

രക്തസാക്ഷിയായ വിശുദ്ധ ഗീവര്‍ഗീസ്




മെറ്റാഫ്രാസ്റ്റെസ് നല്‍കുന്ന വിവരണമനുസരിച്ച് വിശുദ്ധ ഗീവര്‍ഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്. വിശുദ്ധന്റെ മാതാപിതാക്കള്‍ കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന്‍ തന്റെ മാതാവുമൊത്ത് പലസ്തീനായിലേക്ക് പോയി. വിശുദ്ധന്റെ മാതാവിന്റെ ജന്മദേശമായിരുന്നു പലസ്തീന്‍. അവിടെ അവര്‍ക്ക് വളരെ വലിയ തോട്ടമുണ്ടായിരുന്നു. ക്രമേണ ഈ തോട്ടം വിശുദ്ധ ഗീവര്‍ഗീസിനു ലഭിച്ചു.
വിശുദ്ധ ഗീവര്‍ഗീസ് നല്ല ആരോഗ്യവാനായിരിന്നു. അതിനാല്‍ തന്നെ അദ്ദേഹം സൈന്യത്തില്‍ ചേരുകയും അദ്ദേഹത്തിന്റെ ധീരതയാല്‍ സൈന്യത്തിലെ ഉപസൈന്യാധിപതിയായി നിയമിതനാവുകയും ചെയ്തു. അധികം താമസിയാതെ ഡയോക്ലീഷന്‍ ചക്രവര്‍ത്തി വിശുദ്ധന് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്‍കി.
പിന്നീട് ചക്രവര്‍ത്തി ക്രൈസ്തവര്‍ക്കെതിരായി യുദ്ധം ചെയ്തപ്പോള്‍, വിശുദ്ധ ഗീവര്‍ഗീസ് തന്റെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കുകയും, ചക്രവര്‍ത്തി കാണിക്കുന്ന ക്രൂരതയേക്കുറിച്ച് തുറന്ന്‍ പറയുകയും ചെയ്തു. ഉടന്‍ തന്നെ വിശുദ്ധന്‍ തടവിലടക്കപ്പെട്ടു. പ്രലോഭനങ്ങളും, വാഗ്ദാനങ്ങളും പിന്നീട് ക്രൂരമായ മര്‍ദ്ദനങ്ങളും വിശുദ്ധന് നേരിടേണ്ടി വന്നു. പക്ഷേ ഇതിനൊന്നിനും വിശുദ്ധനെ തളര്‍ത്തുവാന്‍ കഴിഞ്ഞില്ല.
അധികം വൈകാതെ തന്നെ വിശുദ്ധനെ തെരുവുകളിലൂടെ നടത്തിക്കുകയും ശിരച്ചേദം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തു. നിക്കോമീദിയായില്‍ രാജശാസനം ആദ്യമായി സ്ഥാപിച്ചപ്പോള്‍ അത് വലിച്ചുകീറിയ ധീരനായ ചെറുപ്പക്കാരന്‍ വിശുദ്ധ ഗീവര്‍ഗീസാണെന്ന് നിരവധിപേര്‍ വിശ്വസിക്കുന്നു.
അദ്ദേഹത്തിന്റെ ജോലിയുടെ സ്വഭാവവും അന്തിയോക്യായില്‍ ഉണ്ടായ ഒരു യുദ്ധത്തില്‍ വിശുദ്ധന്‍, ഗോഡ്ഫ്രേ ബൂയില്ലോണിന്റെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ സൈന്യത്തിന്റെ സഹായത്തിനെത്തുകയും, ആ യുദ്ധത്തില്‍ ക്രിസ്ത്യാനികള്‍ വിജയിച്ചു എന്ന വിവരണവുമാണ് വിശുദ്ധ ഗീവര്‍ഗീസിനെ സൈനികരുടെ മദ്ധ്യസ്ഥനായി പരിഗണിക്കുവാനുള്ള കാരണം. ഈ വിജയം വിശുദ്ധനെ യൂറോപ്പ് മുഴുവന്‍ പ്രസിദ്ധനാക്കുകയും, യുദ്ധവേളകളില്‍ സൈനികര്‍ വിശുദ്ധന്റെ നാമം വിളിച്ചപേക്ഷിക്കുന്ന പതിവിനു തുടക്കമിടുകയും ചെയ്തു.
മറ്റൊരു വിശ്വാസം കൂടിയുണ്ട്, റിച്ചാര്‍ഡ് ഒന്നാമന്‍ രാജാവിന്, സാരസെന്‍സിനെതിരായ യുദ്ധത്തിനിടക്ക് വിശുദ്ധ ഗീവര്‍ഗീസിന്റെ ദര്‍ശനം ഉണ്ടായതായി പറയപ്പെടുന്നു, രാജാവ് ഇക്കാര്യം തന്റെ സൈനികരെ അറിയിക്കുകയും ഇതില്‍ പ്രചോദിതരായ സൈന്യം ശത്രുക്കളെ എളുപ്പം പരാജയപ്പെടുത്തുകയും ചെയ്തു.
സാധാരണയായി വിശുദ്ധ ഗീവര്‍ഗീസിനെ ചിത്രങ്ങളില്‍ ഒരു കുതിരപ്പുറത്തിരിന്നു ഒരു വ്യാളിയുമായി കുന്തം കൊണ്ട് യുദ്ധം ചെയ്യുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്‌. എന്നാല്‍ തന്റെ വിശ്വാസവും, ക്രിസ്തീയ സഹനശക്തിയും കൊണ്ട് തിന്മയെ കീഴടക്കി എന്നുള്ളതിന്റെ വെറുമൊരു പ്രതീകമെന്നതില്‍ കവിഞ്ഞ് യാതൊന്നുമല്ല. ക്രിസ്തുവിന്റെ രക്തസാക്ഷികളില്‍ ഏറ്റവും തിളക്കമാര്‍ന്ന ഒരു രക്തസാക്ഷിയായിട്ടാണ് വിശുദ്ധ ഗീവര്‍ഗീസിനെ കത്തോലിക്കാ സഭ ആദരിക്കുന്നത്.
ഗ്രീക്ക്കാര്‍ വിശുദ്ധന് ‘മഹാനായ രക്തസാക്ഷി’ എന്ന വിശേഷണം നല്‍കി ആദരിക്കുകയും വിശുദ്ധന്റെ തിരുനാള്‍ ദിനം ഒരു പൊതു അവധിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പണ്ട് കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഏതാണ്ട് അഞ്ചോ ആറോ ദേവാലയങ്ങള്‍ വിശുദ്ധന്റെ നാമധേയത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പഴക്കമേറിയത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഇപ്പോഴും ചില പൗരസ്ത്യ രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ച് ജോര്‍ജ്ജിയൻ നിവാസികൾ വിശുദ്ധ ഗീവര്‍ഗീസിനെ അവരുടെ മദ്ധ്യസ്ഥ-വിശുദ്ധനായിട്ടാണ് പരിഗണിക്കുന്നത്.
വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴി നിരവധി യുദ്ധവിജയങ്ങളും, മറ്റു അത്ഭുതങ്ങളും നടന്നിട്ടുണ്ടെന്നു ചില ബൈസന്റൈന്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. വിശുദ്ധനാട് സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ പാലസ്തീനിലുള്ള വിശുദ്ധന്റെ ശവകുടീരവും, ദേവാലയവും സന്ദര്‍ശിക്കുന്നതിനാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ വിശുദ്ധന്റെ നാമം വളരെയേറെ പ്രചരിപ്പിക്കപ്പെട്ടു. ആറാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ വിശുദ്ധനെ വളരെയേറെ ആദരിച്ചിരുന്നുവെന്ന് ടൂര്‍സിലെ വിശുദ്ധ ഗ്രിഗറി പരാമര്‍ശിച്ചിരിക്കുന്നു. മാത്രമല്ല അദ്ദേഹം നശിക്കാറായ വിശുദ്ധ ഗീവര്‍ഗീസിന്റെ ഒരു ദേവാലയം അറ്റകുറ്റപണികള്‍ ചെയ്ത് പുതുക്കുവാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
ഫ്രാന്‍സിലെ ആദ്യ ക്രിസ്ത്യന്‍ രാജാവായിരുന്ന ക്ലോവിസിന്റെ ഭാര്യയായിരുന്ന വിശുദ്ധ ക്ലോറ്റില്‍ഡിസ്, വിശുദ്ധന്റെ നാമധേയത്തില്‍ നിരവധി ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി; ചെല്ലെസിലെ ദേവാലയവും ഈ മഹതി തന്നെയാണ് നിര്‍മ്മിച്ചിട്ടുള്ളത്‌. ജെനോവാ റിപ്പബ്ലിക്കിന്റെ സംരക്ഷകനായ വിശുദ്ധന്‍ കൂടിയാണ് വിശുദ്ധ ഗീവര്‍ഗീസ്.
1222-ല്‍ ഓക്സ്ഫോര്‍ഡില്‍ കൂടിയ ദേശീയ സമിതിയില്‍ ഇംഗ്ലണ്ട് മുഴുവന്‍ വിശുദ്ധന്റെ തിരുനാള്‍ ദിനം ഒരു അവധിദിവസമായി പ്രഖ്യാപിക്കണമെന്ന് ഉത്തരവിട്ടു. എഡ്വേര്‍ഡ് മൂന്നാമന്‍ ചക്രവര്‍ത്തി സ്ഥാപിച്ച പ്രഭുക്കളുടെ ബഹുമതിയുടെ അടയാളവും, ചിഹ്നവും വിശുദ്ധനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ്. ലോകം മുഴുവനുമുള്ള ക്രൈസ്തവര്‍ക്ക് വിശുദ്ധനോടുള്ള അസാധാരണമായ ഭക്തി, തിരുസഭയില്‍ വിശുദ്ധന്റെ നാമം എത്രമാത്രം തിളക്കമുള്ളതാണെന്നതിന്റെ
ആധികാരികമായ തെളിവാണ്. പരമ്പരാഗത വിശ്വാസം അനുസരിച്ച് പലസ്തീനായിൽ നിന്നുള്ള ഒരു റോമൻ പടയാളിയായിരുന്ന അദ്ദേഹം ഡയോക്ലീഷൻ ചക്രവർത്തിയുടെ അംഗരക്ഷകസേനയിലെ അംഗവും സൈനിക പുരോഹിതനുമായിരുന്നു. പിന്നീട് വിശുദ്ധന് ചക്രവര്‍ത്തിയില്‍ നിന്നും നിക്കോമീദിയയില്‍ വെച്ച് ഒട്ടേറെ സഹനങ്ങള്‍ നേരിടേണ്ടതായി വന്നു. ജോസഫ് അസ്സെമാനിയുടെ അഭിപ്രായത്തില്‍, എല്ലാ സഭകളും ഏകപക്ഷീയമായി ഏപ്രില്‍ 23 നു വിശുദ്ധന്റെ രക്തസാക്ഷിത്വ ദിനമായി അംഗീകരിക്കുന്നു.


കടപ്പാട് : - പല പേജുകൾ , മാസികകൾ

Monday, March 28, 2016

വില്യം ഷെയ്ക്സ്പിയർ !!





Good frend for Jesus sake forbeare,
To digg the dust encloased heare.
Blest be ye man yt spares thes stones,
And curst be he yt moves my bones.

അർഥം  :

സുഹൃത്തേ, യേശുവിനെ ഓർത്ത്,
ഈ പൊടിമണ്ണ് ഇളക്കിമറിക്കാതിരിക്കുക;
ഈ കല്ലുകളെ വെറുതേവിടുന്നവൻ അനുഗൃഹീതൻ,
ഈ അസ്ഥികൾ എടുത്തുമാറ്റുന്നവന് ശാപം.





ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവിയാണ് വില്യം ഷേക്സ്പിയർ(മാമോദീസാത്തിയതി 26 ഏപ്രിൽ 1564 – മരണം 23 ഏപ്രിൽ 1616). ഇംഗ്ലണ്ടിന്റെ രാഷ്ട്രകവിയെന്നും ‘ബാർഡ്’ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. 38 നാടകങ്ങളും 154 ഗീതകങ്ങളും ചില കാവ്യങ്ങളും ഇദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. ജീവിച്ചിരുന്നപ്പോൾ അത്രയൊന്നും പ്രസിദ്ധനായിരുന്നില്ല എങ്കിലും, മരണശേഷം ഇദ്ദേഹത്തിന്റെ പ്രശസ്തി വളരെയധികമായി വർദ്ധിച്ചു. സാഹിത്യ ലോകത്തു പൊതുവേയും ആംഗലേയ സാഹിത്യലോകത്തു പ്രത്യേകിച്ചും ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള കവി ആണ് ഇദ്ദേഹം. ദുരന്ത നാടകങ്ങളിലും ശുഭാന്ത നാടകങ്ങളിലും ഒരുപോലെ മികവുകാട്ടി. ഷേക്സ്പിയറിന്റെ കൃതികൾ എല്ലാം തന്നെ ലോകത്തിലെ പ്രധാനഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നാടകങ്ങൾ ഇപ്പോഴും ലോകമെമ്പാടും അവതരിക്കപ്പെടുന്നുമുണ്ട്.ലോകത്ത് ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെ നാടകങ്ങൾ ആണ്.  അതുപോലെ തന്നെ അദ്ദേഹത്തിന്റെ പല ഉദ്ധരിണികളും ആംഗലേയ ഭാഷയുൾപ്പെടെ പല ഭാഷകളിലും ദൈനംദിന ഉപയോഗത്തിൽ കടന്നു കൂടിയിട്ടുണ്ട്.

കിങ് ലിയർ, ഹാം‌ലെറ്റ്, മാക്ബെത്ത് തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങൾ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മികച്ച ദുരന്തനാടകങ്ങളായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ അവസാനകാലത്ത് റൊമാൻസസ് എന്നുകൂടി പേരുള്ള ഹാസ്യാത്മകമായ ദുരന്തനാടകങ്ങൾ എഴുതുകയും മറ്റ് നാടകകൃത്തുകളുമായി സഹകരിച്ച് എഴുതുകയും ചെയ്തു. അദ്ദേഹത്തിന്റെ പലകൃതികളും ജീവിതകാലത്ത് തന്നെ പല ഗുണനിലവാരത്തിലും കൃത്യതയിലും പ്രസിദ്ധീകരിക്കുകയുണ്ടായി. 1623-ൽ ഷേക്സ്പിയറുടെ രണ്ട് മുൻ‌കാല നാടകസഹപ്രവർത്തകർ അദ്ദേഹത്തിന്റെ കൃതികളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. ഇതിൽ രണ്ടെണ്ണമൊഴികെയുള്ള എല്ലാ നാടകങ്ങളും അദ്ദേഹത്തിന്റേതായിത്തന്നെയാണ് ഇന്നും കണക്കാക്കുന്നത്.
ഷേക്പിയറുടെ ജീവിതകാലത്തുതന്നെ അദ്ദേഹം വളരെ ബഹുമാനിക്കപ്പെട്ടിരുന്ന ഒരു കവിയും നാടകകൃത്തുമായിരുന്നെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ പ്രശസ്തി ഇന്നത്തെ നിലയിലേക്ക് ഉയർന്നത്. റൊമാന്റിക്കുകൾ ഇദ്ദേഹത്തെ ഒരു അത്ഭുതപ്രതിഭയായിക്കണക്കാക്കിയിരുന്നു. വിക്റ്റോറിയൻസ് ആകട്ടെ ഷേക്പിയറെ ഒരു താരാരാധനയോടെ നോക്കിക്കണ്ടു. പരിഹാസപൂ‌ർ‌വം ബർനാഡ് ഷാ അതിനെ ‘ബാർഡൊലേറ്ററി’ എന്ന് വിളിക്കുകയും ചെയ്തു.
ഏപ്രിൽ 1564-ഇൽ സ്നിറ്റർഫീൽഡിലെ കയ്യുറനിർമാതാവും ആൽഡർമാനുമായിരുന്ന ജോൺ ഷേക്സ്പിയറിന്റെയും മേരി ആർഡന്റെയും മകനായി ജനിച്ചു.. ഹെൻലീ സ്ട്രീറ്റിലെ കുടുംബ വീട്ടിലാണ് ജനിച്ചത് എന്നു കരുതപ്പെടുന്നു. പള്ളി രേഖ അനുസരിച്ച് ഏപ്രിൽ 26 1564-ഇനാണ് ഷേക്സ്പിയർ മാമ്മോദീസ മുങ്ങിയത്. അത് കൊണ്ട് സെ. ജോർജ്ജ് ദിനം കൂടിയായ 1564 ഏപ്രിൽ 23 നാണ് ഷേക്സ്പിയർ ജനിച്ചത് എന്നാണ്‌ വിശ്വസിച്ച് പോരുന്നു. ഇത് പതിനെട്ടാം നൂറ്റാണ്ടിലെ ഒരു പണ്ഡിതന്‌ സംഭവിച്ച പിഴവ് ആണെങ്കിലും ഈ ദിവസം തന്നെയാണ് ഷേക്സ്പിയർ മരിച്ചത് എന്നത് കൗതുകകരമായ ഒരു വസ്തുതമൂലം ആ തിയതി ആണ്‌ പ്രസിദ്ധമായത്.അദ്ദേഹം എട്ട് ഷേക്സ്പിയർ സഹോദരങ്ങളിൽ മൂന്നാമനും ജിവിച്ചിരുന്നവരിൽ ഏറ്റവും മുതിർന്നവനും ആയിരുന്നു.
അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് ലഭ്യമല്ലെങ്കിലും അദ്ദേഹം സ്ട്രാറ്റ്ഫോർഡിലെ കിങ് എഡ്വേർഡ് VI സ്കൂളിൽ ആണ് പഠിച്ചത് എന്നാണ് മിക്ക ജീവചരിത്രകാരന്മാരും അനുമാനിക്കുന്നത്.അന്ന് ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പതിവനുസരിച്ച് ലത്തിൻ ഭാഷയിലും ക്ലാസിക്കൽ സാഹിത്യത്തിലും തീവ്രമായ പഠനം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാവാം. ഷേക്സ്പിയർ തന്റെ പതിനെട്ടാം വയസ്സിൽ ഇരുപത്തിയാറുകാരിയായ ആൻ ഹാതവേ എന്ന യുവതിയെ വിവാഹം കഴിച്ചു. വോർസെസ്റ്ററിലെ ആംഗ്ലിക്കൻ ഭദ്രാസനം ഈ വിവാഹത്തിന് 27 നവംബർ 1582 എന്ന തിയതിയിൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.വിവാഹത്തിന് ആറുമാസത്തിന് ശേഷം ആൻ തന്റെ ആദ്യ പുത്രിയായ സുസന്ന ഹാളിന് ജന്മം നൽകി. സൂസന്നയുടെ മാമോദീസ 26 മേയ് 1583-ആം തിയതിയിലാണ് നടത്തിയത്.രണ്ട് വർഷത്തിന് ശേഷം ഹാംനെറ്റ് എന്നും ജൂഡിത്ത് എന്നും പേരുള്ള രണ്ട് ഇരട്ടക്കുട്ടികൾ കൂടി ഷേക്സ്പിയറിന് ഉണ്ടായി. 1585 ഫെബ്രുവരി 2-നാണ് ഇവരുടെ മാമോദീസ നൽകിയത്. എന്നാൽ ഹാംനെറ്റ് തന്റെ 11-ആം വയസ്സിൽ എന്തോ കാരണത്താൽ മരിച്ചു പോവുകയും ഓഗസ്റ്റ് 11-ന് ശവമടക്കുകയും ചെയ്തു.

ഇരട്ടക്കുട്ടികളുടെ ജനനത്തിന് ശേഷം 1592 വരെയുള്ള ഷേക്സ്പിയറിന്റെ ജീവിതത്തെക്കുറിച്ച് ആധികാരിക രേഖകൾ കുറവാണ്. അതുകൊണ്ട് തന്നെ 1585 തൊട്ട് 1592 വരെയുള്ള കാലഘട്ടത്തെ പണ്ഡിതർ ‘നഷ്ടപ്പെട്ട വർഷങ്ങൾ' എന്ന് വിളിക്കുന്നു. ഈ കാലഘട്ടത്തെക്കുറിച്ച് അപ്പോക്രിഫൽ കഥകൾ ഉണ്ട്. ഷേക്സ്പിയറിന്റെ ആദ്യ ജീവചരിത്രകാരനായ നിക്കോളാസ് റോ ഷേക്സ്പിയർ മാൻ വേട്ട കാരണമുണ്ടായ ശിക്ഷയിൽ നിന്ന് രക്ഷപെടുവാൻ സ്ട്രാറ്റ്ഫോർഡിൽ നിന്ന് പലായനം ചെയ്തതായി പറയുന്നുണ്ട്. മറ്റൊരു കഥയനുസരിച്ച് ഷേക്സ്പിയർ ലണ്ടനിലെ നാടകസമിതി ഉടമകളുടെ കുതിരയെ മേയിക്കുന്ന ആളുമായിരുന്നു.
ജോൺ ഓബ്രിയുടെ ഷേക്സ്പിയർ ഒരു സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇരുപതാം നൂറ്റാണ്ടിലെ ചില പണ്ഡിതരുടെ അഭിപ്രായത്തിൽ ലങ്കാഷയറിലെ ഭൂവുടമയായ അലെക്സാണ്ടർ ഹോഗ്റ്റൺ ഷേക്സ്പിയറിനെ സ്കൂൾ അദ്ധ്യാപകനായി നിയമിച്ചു. അദ്ദേഹത്തിന്റെ വില്പത്രത്തിൽ പ്രതിപാദിക്കുന്ന ‘വില്യം ഷേക്സ്ഷാഫ്റ്റ്’ ഷേക്സ്പിയർ തന്നെയാണ് എന്ന് ഇവർ വാദിക്കുന്നു. ഇത്തരം കേട്ടുകേഴ്വികളല്ലാതെ ആധികാരികമായ തെളിവുകൾ ഒന്നും തന്നെ ഈ കാലഘട്ടത്തേക്കുറിച്ച് ലഭ്യമല്ല.
ഷേക്സ്പിയറിന്റെ നാടകങ്ങൾ പാശ്ചാത്യസാഹിത്യത്തിലേയും ആംഗലേയ സാഹിത്യത്തിലേയും എക്കാലത്തേയും മികച്ച കൃതികളിൽ ചിലതായിയാണ് കണക്കാക്കപ്പെടുന്നത്.അദ്ദേഹത്തിന്റെ കൃതികൾ ദുരന്തം, ചരിത്രം, ഹാസ്യം , പ്രണയം എന്നിവയായി തരം തിരിക്കപ്പെട്ടിരിക്കുന്നു.

ഷേക്സ്പിയറിന്റെ രചനകളായി രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ആദ്യത്തേത് റിച്ചാർഡ് മൂന്നാമൻ എന്ന രചനയും ഹെന്റി നാലാമൻ എന്ന കൃതിയുടെ മൂന്ന് ഭാഗങ്ങളും ആണ്. ഷേക്സ്പിയറിന്റെ നാടകങ്ങളുടെ കാലഗണനം പ്രയാസമേറിയതാണെങ്കിലും കോമഡി ഓഫ് എറഴ്സ്, ദി റ്റേയ്മിങ് ഓഫ് ദി ഷ്രൂ, റ്റൈറ്റസ് അൻഡ്രിയോനിക്കസ്, ജെന്റിൽമെൻ ഓഫ് വെറോണ എന്നീ കൃതികൾ ഷേക്സ്പിയറിന്റെ ആദ്യ കൃതികളാണ് എന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു.
സാഹിത്യ ചരിത്രകാരന്മാർ ഷേക്സ്പിയറുടെ രചനാകാലയളവിനെ നാലു ഘട്ടമായി വിഭജിക്കുന്നു. ആദ്യ ഘട്ടമായ 1590 ൻറെ മധ്യം വരെ അദ്ദേഹം റോമൻ,ഇറ്റാലിയൻ മാതൃകകളിൽ നിന്നും ചരിത്ര നാടകങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രധാനമായും ശുഭാന്തനാടകങ്ങളാണ് എഴുതിയത്. രണ്ടാം ഘട്ടമായ 1595 മുതൽ 1599 വരെയുള്ള കാലയളവ് ആരംഭിക്കുന്നതും അവസാനിക്കുന്നതും രണ്ട് ദുരന്തനാടകങ്ങളോടെയാണ്.റോമിയോ ആൻറ് ജൂലിയറ്റും ജൂലിയസ് സീസറും. അദ്ദേഹത്തിൻറെ ഏറ്റവും പ്രശസ്തമെന്ന് കണക്കാക്കുന്ന ശുഭാന്ത-ചരിത്ര നാടകങ്ങളും രചിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്.1600 മുതൽ 1608 വരെയുള്ള കാലയളവിലാണ് ദുരന്ത നാടകങ്ങൾ രചിച്ചത്. ഈ സമയത്താണദ്ദേഹം ലോകോത്തരങ്ങളായ ദുരന്ത നാടകങ്ങളായ ഹാംലറ്റ്,ഒഥല്ലോകിങ്ങ് ലിയര്‍, മാക് ബത്ത്ആൻറണി ആൻറ് ക്ലിയോപാട്രകൊറിയോലനസ് എന്നിവ എഴുതിയത്.1608 മുതൽ 1613 വരെ അവസാന കാലയളവിൽ അദ്ദേഹം ശുഭാന്ത - ദുരന്ത മിശ്രിതമായ കാൽപ്പനികങ്ങൾ (Romances)എന്ന് വിളിക്കുന്ന ലാജി കോമഡികൾ എഴുതിസിംബെലൈൻ3 വിൻറേഴ്സ് ടെയില്‍, ദ ടെംപസ്റ്റ് എന്നിവ ഇവയിൽ പ്രധാനമാണ്.
1606-1607 കാലഘട്ടത്തിന് ശേഷം ഷേക്സ്പിയർ വളരെക്കുറച്ച് നാടകങ്ങൾ മാത്രമേ എഴുതിയിട്ടുള്ളു. 1613-ലാണ് ഷേക്സ്പിയർ തന്റെ അവസാനത്തെ രണ്ട് നാടകങ്ങൾ എഴുതിയത്. അവയുടെ രചന അദ്ദേഹം വിരമിച്ച് സ്ട്രാറ്റ്ഫോർഡിൽ താമസിച്ചിരുന്നപ്പോഴായിരുന്നു. 1613 ശേഷം അദ്ദേഹത്തിന്റെതായി ഒരു നാടകങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ അവസാന മൂന്ന് നാടകങ്ങൾ ജോൺ ഫ്ലെറ്റ്ചർ  എന്ന നാടകകൃത്തുമായി ചേർന്ന് എഴുതിയവയാണ് എന്ന് കരുതപ്പെടുന്നു.
റോവ് എന്ന ജീവചരിത്രകാരനാണ് ഷേക്സ്പിയർ തന്റെ മരണത്തിന് മുൻപ് വിരമിക്കുകയും സ്റ്റ്രാറ്റ്ഫോർഡിലേക്ക് താമസം മാറുകയും ചെയ്തു എന്ന് ആദ്യമായി എഴുതിയത്. എങ്കിലും ഷേക്സ്പിയർ ലണ്ടൻ ഇടക്കിടെ സന്ദർശിച്ചിരുന്നു.[21] 1612 മൌണ്ട്ജോയ്‌യുടെ മകളുടെ വിവാഹവ്യവഹാരത്തിന് കോടതിയിൽ സാക്ഷിയായി ഷേക്സ്പിയർ എത്തിയിരുന്നു. 1613 മാർച്ചിൽ ബ്ലാക്ക്ഫ്രയേർസിൽ ഒരു ഗേറ്റ്‌ഹൌസ് വാങ്ങുകയും 1614 നവംബറിൽ അദ്ദേഹത്തിന്റെ മരുമകനായ ജോൺ ഹാളിനൊപ്പം ലണ്ടൻ സന്ദർശിക്കുകയും ചെയ്തിരുന്നു.
1616 ഏപ്രിൽ ഇരുപത്തിമൂന്നിനാണ് ഷേക്സ്പിയർ മരിക്കുന്നത്. അദ്ദേഹത്തിന്റെ രണ്ട് മക്കളിൽ സൂസന്ന ജോൺ ഹാളിനെയും, ജൂഡിത്ത് തോമസ് ക്യുയ്നീയെയും വിവാഹം കഴിച്ചു. ജൂഡിത്തിന്റെ വിവാ‍ഹം നടന്നത് ഷേക്സ്പിയർ മരിക്കുന്നതിന് രണ്ട് മാസം മുൻപായിരുന്നു
.ഷേക്സ്പിയർ തന്റെ വില്പത്രത്തിൽ സൂസന്ന എന്ന മൂത്തമകൾക്ക് അവരുടെ ആദ്യമകന് നൽകും എന്ന വ്യവസ്ഥയിൽ തന്റെ വലിയ എസ്റ്റേറ്റിന്റെ ഏറിയപങ്കും നൽകി. എന്നാൽ സൂസന്നക്ക് എലിസബത്ത് എന്ന മകൾ ജനിക്കുകയും മക്കൾ ഇല്ലാതെ എലിസബത്ത് 1670-ൽ മരിക്കുകയും ചെയ്തു. ജൂഡിത്തിന് ഉണ്ടായ മൂന്ന് മക്കളും വിവാഹത്തിന് മുൻപ് മരിച്ചു പോയി. അങ്ങനെ ഷേക്സ്പിയറിന്റെ നേരിട്ടുള്ള വംശാവലി അവസാനിച്ചു. ഷേക്സ്പിയറിന്റെ വില്പത്രം ആൻ എന്ന തന്റെ ഭാര്യയെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ പ്രതിപാദിക്കുന്നുള്ളു. എങ്കിലും അവർക്ക് ഷേക്സ്പിയറിന്റെ എസ്റ്റേറ്റിന്റെ മൂന്നിലൊന്നിന് നിയമാനുസൃതം അവകാശം ഉണ്ട്. വില്പത്രത്തിൽ ഷേക്സ്പിയർ തന്റെ രണ്ടാമത്തെ മികച്ച കട്ടിൽ തന്റെ ഭാര്യക്ക് അവകാശമായി നൽകിയിട്ടുണ്ട്. ചില പണ്ഡിതരുടെ അഭിപ്രായത്തിൽ ആനിനേ അധിക്ഷേപിക്കുവാനാണ് അങ്ങനെ ചെയ്തത്. എന്നാൽ ചിലർ പറയുന്നത് രണ്ടാമത്തെ മികച്ച കട്ടിൽ എന്നത് കല്യാണക്കട്ടിൽ ആണെന്നും അത് പ്രാധാന്യമേറിയതായതിനാലുമാണ് ഷേക്സ്പിയർ അങ്ങനെ ചെയ്തത് എന്നാണ്.
ഷേക്സ്പിയറിന്റെ ശവകൂടീരം സ്ഥിതി ചെയ്യുന്നത് സ്ട്രാറ്റ്ഫോർഡിലെ ഹോളി ട്രിനിറ്റി പള്ളിയിലെ ചാൻസലിൽ ആണ്‌. 1623 മുൻപായി ആ പള്ളിയുടെ കിഴക്കേ ഭിത്തിൽ അദ്ദേഹത്തിന്റെ അർദ്ധകായ പ്രതിമകൂടി ഉൾപ്പെട്ട ഒരു സ്മാരകം പണിതിരുന്നു. സ്മാരക ശിലയിൽ ഷേക്സ്പിയറിനേ നെസ്തോർസോക്രറ്റീസ്വിർജിൽ തുടങ്ങിയവരുമായി താരതമ്യപ്പെടുത്തുന്നുണ്ട്. ശവകൂടിരത്തിലെ ശിലയിൽ അദ്ദേഹത്തിന്റെ അസ്ഥികൾ നീക്കം ചെയ്യുന്നതിനെതിരെ ഒരു ശാപവും കൊത്തിവച്ചിട്ടുണ്ട്.


Saturday, March 26, 2016

Amazing Relics from the Life of Our Lord Jesus !!!


relic is something from the life of a saint or holy person. Usually, for something be considered a first-class relic, it has to be part of the body of saint (e.g. a bone).
In the case of Our Lord Jesus Christ, however, anything directly associated with the events of his life is classified as the highest rank.
Now, we can’t be absolutely sure of the authenticity of all of these relics. Some might not be what they claim to be.
But some might be real!
Here are 11 amazing objects claimed to be relics from the life of Our Lord

1) Fragments of the True Cross


There are lots of fragments of the True Cross in various churches around the world. The fragments in the picture above are in the Imperial Treasury in Vienna, Austria.

2) The Holy Nails


This claims to be one of the nails used in the crucifixion of Jesus (look near the top), kept at the Bamberg Cathedral in Bamberg, Germany.

3) The Holy Chalice


This chalice is believed to be the one used by Christ at the Last Supper to institute the Eucharist. It is kept at Valencia Cathedral in Valencia, Spain.

4) The Seamless Robe


This is claimed to be the seamless robe of Christ that the Roman soldiers gambled off during his crucifixion. It is kept at the Cathedral of Trier in Trier, Germany.

5) The Holy Lance


Christ was pieced with a lance when he was on the cross. This is kept in the Imperial Treasury in Vienna, Austria.

6) The Gifts of the Magi


Gold, frankincense, and myrrh, of course. It is kept at St. Paul’s Monastery on Mount Athos in Greece.

7) The Crown of Thorns

Jesus wore this during his passion and crucifixion. This is kept at the Cathedral of Notre Dame in Paris, France.

8) The Pillar of the Flogging


This is where Jesus was tied while he was flogged during his passion. It is kept at the Basilica of Saint Praxedes in Rome, Italy.

9) A Vial of the Holy Blood of Jesus


This is kept at Basilica of the Holy Blood in Bruges, Belgium

10) The Titulus Crucis


This is claimed to be the sign that hung above Jesus on the cross saying that he was “king of the Jews.” It is kept at the Basilica of the Holy Cross in Jerusalem in Rome, Italy.

And of course…

11) The Shroud of Turin


The shroud of Turin is believed to be the burial cloth of Jesus. It is kept in the Cathedral of Saint John the Baptist in Turin, Italy.



Creditz: Various Links 

Thursday, March 17, 2016

ആരാൽ :- അപ്രത്യക്ഷമായ ഒരു കടൽ


ഭൂഗോളത്തിലെ വലിയൊരു അത്യാഹിതമായിട്ടാണ് ചരിത്രം അതിനെ അടയാളപ്പെടുത്തിയത്. ഒരു കടല്‍ വറ്റിപ്പോവുക. പകരം മരുഭൂമി പിറക്കുക!! അവിശ്വാസത്താല്‍ പുരികം തെല്ലു വളച്ചല്ലാതെ ആര്‍ക്കാണ് ഇത് കേള്‍ക്കാനാവുക? ദശലക്ഷക്കണക്കിന് വര്‍ഷം ആയുസ്സുള്ള ഒരു കടലിന്‍റെ (മഹാ തടാകം)അന്ത്യം സംഭവിച്ചത് ഏതാനും വര്‍ഷങ്ങള്‍ കൊണ്ടാണ് എന്നുകൂടി അറിയുമ്പോള്‍ അതൊരു ഞെട്ടലായി മാറും. 

കേട്ടിട്ടില്ളേ ‘ആരാല്‍’ കടലെന്ന്. ആരാല്‍ ഒരു കടലായിരുന്നു. ഇന്നത് ചുട്ടുപൊള്ളുന്ന മരുഭൂമിയാണ്.

ഇന്നും ആ കടല്‍ മനസ്സില്‍ അലയടിക്കുന്ന ഒരു മീന്‍പിടുത്തക്കാരനുണ്ട് അവിടെ. അതാണ് ഖോജാബെ. ഖോജാബെയെ പോലുള്ള സാധാരണ മനുഷ്യരുടെ സ്വപ്നങ്ങളുടെ മരുപ്പറമ്പായി ആരാല്‍ മാറിയതെങ്ങനെയെന്ന് അറിയാമോ?
ആരാലിന്‍െറ മാറില്‍ നിന്ന് മീന്‍ പിടിച്ച് ഉപജീവനം നടത്തിയിരുന്ന നൂറു കണക്കിന് പേര്‍ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. 1970കള്‍ വരെ അവര്‍ പട്ടിണിയില്ലാതെ ജീവിച്ചു. തങ്ങള്‍ക്ക് മല്‍സ്യം വാരിക്കോരി തന്നിരുന്ന കടലമ്മ പിന്നീട് ക്ഷീണിതയാവുന്നതാണ് അവര്‍ കണ്ടത്. 40 വര്‍ഷം പിന്നിട്ടപ്പോഴേക്കും കടലിന്‍റെ നെഞ്ച് കാണാന്‍ തുടങ്ങിയിരുന്നു. 68000സ്ക്വയര്‍ കിലോമീറ്ററിലെ പാരാവാരം വറ്റിവരണ്ടു. അങ്ങനെ ഒരു കടല്‍ മരിച്ചു!


40 മീറ്റര്‍ വരെ ആഴമുണ്ടായിരുന്ന ആരാലിലെ വെള്ളം ഞങ്ങള്‍ നോക്കി നില്‍ക്കെ നീരാവിയായി ആകാശത്തിലേക്കുയര്‍ന്നു - ആരാല്‍ ഉള്‍പ്പെടുന്ന കസാകിസ്താനിലെ സലാനാഷ് ഗ്രാമമാണ് ഖേജാബെയുടെത്. ആരാല്‍ കടലിന്‍റെ വടക്കന്‍ തീരത്തെ ഗ്രാമം. ഈ കടലില്‍ ഞങ്ങള്‍ എത്രതവണ മുങ്ങാംകുഴിയിട്ടിരിക്കുന്നു. കുട്ടികള്‍ എത്രതവണ കടല്‍ക്കുളിക്കിറങ്ങിയിരിക്കുന്നു. ഞാന്‍ നില്‍ക്കുന്ന ഇതേ സ്ഥലത്ത് -ഇതുപറയുമ്പോള്‍ 86കാരനായ ഖോജാബെയുടെ കാലിനടിയിലെ മണ്ണ് ചുട്ടുപൊള്ളുകയായിരുന്നു. ഇപ്പോള്‍ നോക്കിയാല്‍ കണ്ണെത്താ ദൂരത്തോളം ‘മണല്‍കടല്‍’ കാണാം. അവിടെ പണ്ടൊരു നിറകടല്‍ അതിന്‍റെ ഉള്ളില്‍ പലതിനെയും ഒളിപ്പിച്ച് ജീവിച്ചിരുന്നു എന്നതിന് പല അടയാളങ്ങളും. മണ്ണില്‍ ഉറഞ്ഞുപോയതിനാല്‍ ഉടമകള്‍ ഉപേക്ഷിച്ചുപോയ കൂറ്റന്‍ മീന്‍പിടുത്ത ബോട്ടിന്‍െറയും കപ്പലിന്‍റെയും അവശേഷിപ്പുകള്‍ ഒരു പ്രേതഭൂമിയെ അനുസ്മരിപ്പിക്കുന്നു. ഈ ബോട്ടില്‍ 20 മുതല്‍ 40 പേര്‍ വരെ മീന്‍പടിക്കാന്‍ പോവാറുണ്ടായിരുന്നു. വീണ്ടെടുക്കാനാവാത്ത വിധം മണ്ണില്‍ ഉറച്ചുപോയ അവയെ ഉടമകള്‍ കണ്ണീരോടെ ഉപേക്ഷിക്കുകയായിരുന്നു. മണല്‍പുറത്ത് ആഞ്ഞു വീശുന്ന കാറ്റില്‍ അവ പുതഞ്ഞുപോയിരിക്കുന്നു. ‘ദിവസം ഞാന്‍ 400 കിലോഗ്രാം വരെ മീന്‍ പിടിക്കുമായിരുന്നു. എന്നാല്‍, എന്‍റെ അവസാനത്തെ വലയില്‍ ജീവനറ്റ മല്‍സ്യങ്ങള്‍ ആയിരുന്നു.

മരുഭൂമി പിറക്കുന്നു

കടലിന്‍റെ അന്ത്യ നിമിഷങ്ങളെ കുറിച്ച് വേദനയോടെ ഖോജാബെ പറയുന്നത് കേള്‍ക്കുക. ആ കാലങ്ങളില്‍ കടലില്‍ ഉപ്പിന്‍െറ അംശം ഘനീഭവിച്ചു. വെള്ളത്തില്‍ ഇറങ്ങുന്നവരുടെ മേല്‍ വെളുത്ത പാടയോ പൊടിയോ വന്നു മൂടി. ശരീരം കഠിനമായി വരണ്ടു- ഇതോടെ ഖോജാബെയും ഗ്രാമത്തിലെ മറ്റു മീന്‍പിടിത്തക്കാരും തങ്ങളുടെ സ്വപ്ന ഭൂമിയെ പിറകില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. അവരുടെ മുന്നില്‍ ഉള്ള ലക്ഷ്യമാവട്ടെ, 2000ത്തിലേറെ കിലോമീറ്റുകള്‍ക്കപ്പുറത്തെ കിഴക്കന്‍ കസാക്കിസ്താന്‍റെ ബല്‍ഖാഷ് ആയിരുന്നു. ചൈനയുടെ അതിര്‍ത്തിയോട് വളരെ അടുത്ത പ്രദേശമായിരുന്നു അത്. എന്നിട്ടും അവിടം വിടാന്‍ മനസ്സുവരാതെ വര്‍ഷത്തിന്‍റെ പാതിയോളം ഭീതിജനകമായ അന്തരീക്ഷത്തില്‍ അവര്‍ പിടിച്ചു നിന്നു. എന്നും ഉറക്കമുണരുമ്പോള്‍ കടല്‍ തിരികെയത്തെിയോ എന്ന് വിദൂരതയിലേക്ക് വെറുതേ കണ്ണെറിയുമായിരുന്നു ഖോജാബെ. ഒരിക്കലും അതു സംഭവിക്കില്ളെന്ന് അറിയാമായിരുന്നിട്ടും.

പിന്നീടങ്ങോട്ട് ദ്രുതഗതിയില്‍ ആയിരുന്നു അന്തരീക്ഷത്തിന്‍റെ ഭാവമാറ്റം. വിവിധയിനം ധാന്യങ്ങളും ഫലവര്‍ഗങ്ങളും വിളയിപ്പിച്ചെടുത്ത ഞങ്ങളുടെ മണ്ണ്. തണ്ണിമത്തന്‍ ഇഷ്ടം പോലെ വിളയിക്കുകയും ഭക്ഷണമാക്കുകയും ബാക്കിയുള്ളവ മാര്‍ക്കറ്റില്‍ വില്‍ക്കുകയും ചെയ്തിരുന്നു ഞങ്ങള്‍. ബാര്‍ലിയും ചോളവും ഉണ്ടാക്കി. പൊടുന്നനെ മഴ നിലച്ചു. പുല്ലുകള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങി. കടലിനോട് ചേര്‍ന്ന ശുദ്ധജലത്തിന്‍റെ കൈവഴികള്‍ മെലിഞ്ഞു നേര്‍ത്തു. പിന്നീട് അവ അപ്രത്യക്ഷമായി. ഈ മേഖലയില്‍ പതിവായിരുന്ന കൃഷ്ണമൃഗങ്ങള്‍ ഇല്ലാതായി. വേനല്‍കാലം അസഹനീയമായ ചൂടോടെ പ്രത്യക്ഷപ്പെട്ടു. തണുപ്പാകട്ടെ അതിനേക്കാള്‍ ഭീകരവും. ഒരു ഗ്രാമത്തില്‍ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് ബോട്ടുകളില്‍ യാത്ര ചെയ്തിരുന്നത് ഓര്‍മയായി. ഇപ്പോള്‍ കാറുകളും ട്രക്കുകളുമാണ് ഈ ‘മണല്‍ കടല്‍’ കടക്കുന്നത് -ഓര്‍മയിലലയടിച്ച കടലിന്‍റെ വരണ്ട മാറിലൂടെ യാത്രികര്‍ കടന്നുപോയി.

ആ കടല്‍ ഇനിയൊരിക്കലും മടങ്ങിവരില്ളെന്ന് അവര്‍ക്കറിയാമായിരുന്നു. അവസാന നിമിഷം വരെ പിടിച്ചു നിന്ന ഖോജാബെയും കൂട്ടുകാരും മറ്റു തൊഴിലുകള്‍ അന്വേഷിക്കാന്‍ നിര്‍ബന്ധിതരായി. വടക്കന്‍ കസാക്കിസ്താനിലെ മറ്റൊരു കേന്ദ്രത്തിലേക്കത്തെുകയായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും ആ യാത്ര കഠിനതരമായതിനാല്‍ അവര്‍ മടങ്ങി. മീന്‍ പിടിച്ച ‘കടലില്‍’ ഒട്ടകത്തെ മേയ്ച്ച് അവര്‍ ഉപജീവനം തേടി.

കടല്‍ മറഞ്ഞ വഴി

സുപീരിയര്‍,വിക്ടോറിയ,കാസ്പിയന്‍ തടാകങ്ങള്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ശുദ്ധജല തടാകം കൂടിയായിരുന്നു ആരാല്‍. മധ്യേഷ്യയുടെ ഓമനപുത്രിയായിരുന്നു ഇത്. മധ്യേഷ്യയില്‍ നിന്നുള്ള രണ്ടു വന്‍ നദികള്‍ ആണ് ആരാല്‍ കടലിനെ ജല സമ്പുഷ്ടമാക്കിയിരുന്നത്. തെക്ക് പാമീര്‍ മലനിരകളില്‍ നിന്ന് ഉല്‍ഭവിച്ച് 1500 മൈലുകള്‍ താണ്ടിയത്തെുന്ന അമു ദാര്യയും വടക്കുനിന്നുള്ള സിര്‍ ദാര്യയും. ഈ നദികള്‍ സോവിയറ്റ് രാജ്യങ്ങളിലെ പരുത്തി കൃഷിയെ ജീവത്താക്കി. ‘വെളുത്ത സ്വര്‍ണം’ എന്നറിയപ്പെട്ടിരുന്ന പരുത്തിയുടെ കയറ്റുമതിയില്‍ വ്യവസായം ഉയര്‍ച്ചയിലത്തെി. ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഉല്‍പാദകരാജ്യമായി മാറാന്‍ സോവിയറ്റ് മല്‍സരിച്ചു. 1980കളില്‍ ഉസ്ബെക്കിസ്താന്‍ ലോകത്തിലെ മറ്റേതു രാജ്യത്തേക്കാളും പരുത്തികൃഷിയില്‍ മുന്നില്‍ എത്തിയിരുന്നു. സ്കൂള്‍,കോളജ് വിദ്യാര്‍ഥികള്‍ വര്‍ഷത്തിന്‍റെ പാതി കാലയളവില്‍ പരുത്തി കൃഷിയിടങ്ങളില്‍ ചെലവഴിച്ചു.

സോവിയറ്റിന്‍െറ വ്യാവസായിക ആര്‍ത്തിയായിരുന്നു ആരാല്‍ കടലിനെ ഞെക്കിക്കൊന്നത്. മറ്റു തരത്തില്‍ പറഞ്ഞാല്‍ പരുത്തികൃഷിക്കുവേണ്ടിയുള്ള സോവിയറ്റ് പദ്ധതിയില്‍ ഒരു കടല്‍ മരിച്ചൊടുങ്ങി. സിര്‍ ദാര്യയിലെയും അമു ദാര്യയെയും വെള്ളം പരുത്തി കൃഷിക്കായി തിരിച്ചു വിടാന്‍ തുടങ്ങി. അതിനായി അണക്കെട്ട് നിര്‍മിക്കാന്‍ 1960ല്‍ സോവിയറ്റ് സര്‍ക്കാര്‍ തീരുമാനിച്ചു. 1940ല്‍ കൂറ്റന്‍ അണക്കെട്ടിന്‍റെ പണി ആരംഭിച്ചു. അണക്കെട്ട് യാഥാര്‍ഥ്യമാവുന്നതിന് മുമ്പ് 1960ല്‍തന്നെ ആരാല്‍ കടല്‍ മെലിയാന്‍ തുടങ്ങിയിരുന്നു. ആദ്യത്തെ പത്തു വര്‍ഷം കൊണ്ട് വര്‍ഷത്തില്‍ 20 സെന്‍റീമീറ്റര്‍ എന്ന തോതില്‍ ചുരുങ്ങി. തൊട്ടടുത്ത ദശകങ്ങളില്‍ ഈ ചുരുങ്ങല്‍ വര്‍ഷത്തില്‍ മൂന്നും നാലും ഇരട്ടിയായി. 2000 ആയപ്പോഴേക്കും കൃഷിക്കായി നദികളില്‍ നിന്ന് വെള്ളമെടുക്കുന്നതിന്‍റെ അളവ് മടങ്ങുകളായി വര്‍ധിച്ചിരുന്നു.

2005ല്‍ വടക്ക് ആരാല്‍ എന്നും തെക്ക് ആരാല്‍ എന്നും കുറുകെ മുറിച്ച് ‘കോക്കറാല്‍’ അണക്കെട്ട് ഉയര്‍ന്നുവന്നു. 13 കിലോമീറ്റര്‍ ആയിരുന്നു ഇതിന്‍റെ നീളം. രണ്ടു നില കെട്ടിടത്തിന്‍റെ ഉയരവും. ഇതോടെ അണക്കെട്ടിലേക്ക് ഒഴുകിയത്തെുന്നിടത്തെ ജലത്തിന്‍റെ ഉയരം മൂന്നു മീറ്ററിലേറെ ഉയര്‍ന്നു.

ഈ നദികളിലെ വെള്ളം പിന്നീട് പരുത്തികൃഷിയിടങ്ങള്‍ക്കപ്പുറത്തേക്ക് കുതിച്ചൊഴുകിയില്ല. ആരാല്‍ കടലിലേക്കുള്ള ഒഴുക്ക് ക്രമേണ കുറഞ്ഞു. ഇതോടെ വിശാലമായ ആരാല്‍ കടല്‍ രണ്ടു ഉപ്പ് തടാകങ്ങള്‍ ആയി മാറി. അതിന്‍റെ ദക്ഷിണ ഭാഗം ഉസ്ബെക്കിസ്താനിലും ഉ ത്തരഭാഗം ക സാക്കിസ്താനിലുമായി. മെലിഞ്ഞുകൊണ്ടിരിക്കുന്ന തടാകത്തിലേക്ക് പിന്നീട് വന്‍തോതില്‍ രാസകീടനാശികള്‍ കലരാന്‍ തുടങ്ങി. മല്‍സ്യസമ്പത്തിനെ പ്രതികൂലമായി ബധിച്ചു. കാര്‍ഷിക വ്യവസ്ഥയില്‍ രാസഘടകങ്ങള്‍ ചേക്കേറിയതിന്‍റെ പ്രത്യാഘാതങ്ങള്‍ അത്ര ചെറുതല്ലായിരുന്നു. രാസാംശം അടങ്ങിയ വെള്ളത്തിന്‍റെ മുകളിലൂടെ വീശിയ കാറ്റില്‍ പരിസരത്തെ വായുവും വിഷലിപ്തമായി. കുടിവെള്ളത്തിലും അമ്മമാരുടെ മുലപ്പാലില്‍ പോലും അതു കലര്‍ന്നു. പ്രദേശത്ത് ജീവിച്ചിരുന്നവരില്‍ കാന്‍സര്‍ അടക്കം പല മാരകരോഗങ്ങളും ദൃശ്യമായി. കടല്‍ തടത്തിലെ വൈവിധ്യമാര്‍ന്ന ജന്തു സസ്യജാലങ്ങള്‍ അന്ത്യശ്വാസം വലിച്ചു.



അഞ്ചു മാസങ്ങള്‍ക്കു മുമ്പ്, 2014 ഒക്ടോബറില്‍ വടക്കന്‍ ആരാല്‍ തടാകം പൂര്‍ണമായും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി. അഞ്ചര ലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ആരാല്‍ കടല്‍ അര നൂറ്റാണ്ടു തികയുന്നതിനു മുമ്പ് ഭീതിയുണര്‍ത്തുന്ന മരുഭൂമിയായി. കടലിന്‍റെ അപ്രത്യക്ഷമാവല്‍ ഒരുവേള അതിന്‍റെ ഘാതകരായ സോവിയറ്റ് രാജ്യങ്ങളെ പോലും അമ്പരപ്പിച്ചു. സോവിയറ്റിന്‍റെ രാസായുധ പരീക്ഷണത്തിനടക്കം ഈ മരുഭൂ തടം വേദിയുമായി.

കടലിന് മുകളിലുടെ കാറോടിച്ച് പോവുമ്പോള്‍ ചന്ദ്രനിലൂടെയോ ചൊവ്വയിലൂടെയോ പോവുന്ന പ്രതീതിയാണെന്ന് ബ്രിട്ടീഷ് എഴുത്തുകാരിയും ‘അരാല്‍ സീ’ എന്ന പുസ്തകത്തിന്‍റെ രചയിതാവുമായ താര ഫിറ്റ്സറാള്‍ഡ് എഴുതി.

എന്നാല്‍, ഒരു കടല്‍ തങ്ങളെ തേടി എത്തുമെന്ന് ഇന്നും ആരാലിലെ കുട്ടികള്‍ സ്വപ്നം കാണുന്നു. ഒരിക്കല്‍ ആരാല്‍ മടങ്ങി വരും. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികള്‍ ഞങ്ങളുടെ നാട് കാണാന്‍ എത്തും. അവര്‍ക്കായി ഇവിടെ ധാരാളം ഹോട്ടലുകളും താമസകേന്ദ്രങ്ങളും ഉയരും. എന്‍റെ എല്ലാ ശ്രമങ്ങളും അതിനുവേണ്ടി വിനിയോഗിക്കും -ഭാവിയില്‍ എഞ്ചിനീയര്‍ ആവാന്‍ കൊതിക്കുന്ന15കാരന്‍ ഹൈദറിന്‍റെ സ്വപ്നമാണിത്. ‘അസ്താന’യെയും ‘അല്‍മാട്ടി’യെയും പോലെ നിറസമൃദ്ധിയുള്ള ആരാല്‍ നഗരം സ്വപ്നം കാണുന്നവരുടെ കൂട്ടത്തില്‍ ഹൈദറിന്‍റെ കൂട്ടുകാരിയുമുണ്ട്. കസാക്കിസ്താന്‍റെ തലസ്ഥാനമായി ഒരു നാള്‍ ആരാല്‍ മാറുമെന്നുകൂടി അവള്‍ പ്രത്യാശിക്കുന്നു. ഇതു പറയുമ്പോള്‍ ആ കണ്ണുകളില്‍ ഒരു കടലിളക്കം കാണാമായിരുന്നു.

കടപ്പാട് : Various Links

Sunday, February 28, 2016

മുർസികൾ




മനുഷ്യന്‍ പിറന്നനാട് നിരന്തരം പുരാവസ്തു ഗവേഷണം നടക്കുന്ന
നാട് നരവംശ ഗവേഷണ ചരിത്രത്തില്‍ ആദ്യമായി മനുഷ്യഫോസില്‍
കിട്ടിയനാട് അതാണ് എത്യോപ്യ ലോകത്തെ പുരാതന
രാജ്യങ്ങളില്‍ ഒന്നാണ് എത്യോപ്യ അവിടുത്തെ ഏറ്റവും പുരാതന
ഗോത്രവംശമാണ് മുര്‍സി.


വിചിത്രമായ ആചാരങ്ങള്‍ അമ്പരപ്പിക്കുന്ന വേഷവിധാനങ്ങള്‍
എന്നിവകൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു ജനവിഭാഗമാണ്
മുര്‍സികള്‍ എത്യോപ്യയില്‍ 7,500 മുര്‍സികള്‍ വസിക്കുന്നു.


സുറാമിക് ( suramic ) ആണ് ഇവരുടെ ഭാഷ 15 വയസ് മുതല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും ഗോത്ര ആചാര പ്രകാരം കിഴ്ചുണ്ട് കീറി വലിയ വളയങ്ങള്‍ വെക്കുന്നു ഈ ആചാരം ലോകത്ത് മറ്റൊരു ഗോത്രത്തില്‍ ഇല്ല മുര്‍സികളെ അവരുടെ ഈ അടയാളങ്ങള്‍കൊണ്ട് തിരിച്ചറിയാം ലോകസഞ്ചാരികള്‍ക്ക് ഇവര്‍ പ്രിയപ്പെട്ടവരാണിവര്‍ നരബലി, ശിശുബലി എന്നിവ ഇവര്‍ക്കിടയില്‍ പതിവുണ്ടായിരുന്നു ഒമോവാലിയിലാണ് ഇവര്‍ വസിക്കുന്നത്...


cnp

Thursday, February 25, 2016

The Strange But True Story of Lina Medina: A Five-Year-Old Mother

Lina Medina (born September 27, 1933) is a Peruvian woman who is the youngest confirmed mother in medical history, giving birth at the age of five years, seven months and 17 days. She lives in Lima, the capital of Peru.

This story is truly a medical marvel — one that is surely hard to believe.
Lina lived in a small Peruvian village located 7,400 feet up in the mountains — the nation’s poorest region.Born in Ticrapo, Peru, to silversmith Tiburelo Medina and Victoria Losea, Medina was brought to a hospital by her parents at the age of five years due to increasing abdominal size. She was originally thought to have had a tumor, but her doctors determined she was in her seventh month of pregnancy. Dr. Gerardo Lozada took her to Lima, Peru, to have other specialists confirm that Medina was pregnant.
Contemporary newspaper accounts indicate that interest in the case developed on many fronts. The San Antonio Light newspaper reported in its July 16, 1939, edition—in anticipation of the girl's expected visit to U.S. university scientific facilities—that a national Peruvian obstetrician/midwife association had demanded that the girl be transported to a national maternity hospital; the paper quoted April 18 reports in the Peruvian paper La Crónica stating that a North American filmmaking concern sent a representative "with authority to offer the sum of $5,000 to benefit the minor [in exchange for filming rights] ... we know that the offer was rejected."The same article, reprinted from a Chicago paper, noted that Lozada had made films of Medina for scientific documentation and had shown them around April 21 while addressing Peru's National Academy of Medicine; on a subsequent visit to visit Lina's remote hometown, some of the baggage carrying the films had been dropped into the river while crossing "a very primitive bridge": "Enough of his pictorial record remained, however, to intrigue the learned savants."

A month and a half after the original diagnosis, Medina, at the age of 5 years and 7 months, gave birth to a boy by a caesarean section on May 14, 1939, necessitated by her small pelvis, which made her the youngest known person in history to give birth. The surgery was performed by Lozada and Dr. Busalleu, with Dr. Colareta providing anaesthesia. When doctors performed the caesarean to deliver her baby, they found she already had fully mature sexual organs fromprecocious puberty. Her case was reported in detail by Dr. Edmundo Escomel in the medical journal La Presse Médicale, including the additional details that hermenarche had occurred at eight months of age, in contrast to a past report stating that she had been having regular periods since she was three years old (or 2½ according to a different article). The report also detailed that she had prominent breast development by the age of four. By age five, her figure displayed pelvic widening and advanced bone maturation.
Medina's son weighed 2.7 kg (6.0 lb; 0.43 st) at birth and was named Gerardo after her doctor. Gerardo was raised believing that Medina was his sister, but found out at the age of 10 that she was his mother
The girl’s parents initially thought their daughter was suffering from a massive abdominal tumor, but after being examined by doctors in Pisco, Peru, they discovered she was eight-months pregnant. Dr. Gerardo Lozada found that Lina’s mammary glands and sexual organs were fully developed.


When her parents were questioned about the pregnancy, Lina’s mother informed the doctor that she had been having a period since the age of three. However, upon further examination, Dr. Lozada realized her menstruation began at eight months.
Medina has never revealed the father of the child nor the circumstances of her impregnation. Escomel suggested she might not actually know herself by writing that Medina "couldn't give precise responses". Although Lina's father was arrested on suspicion of child sexual abuse, he was later released due to lack of evidence, and the biological father who impregnated Lina was never identified. Medina's son grew up healthy and died in 1979 at the age of 40.
In young adulthood, Medina worked as a secretary in the Lima clinic of Lozada, who gave her an education and helped put her son through high school.[8] Medina later married Raúl Jurado, who fathered her second son in 1972. As of 2002, they lived in a poor district of Lima known as "Chicago Chico" ("Little Chicago"). She refused an interview with Reuters that year, just as she had turned away many reporters in years past 
Throughout the years, many people have called her story a complete hoax, however, X-rays, photos, and doctors’ documentation are proof that this really did happen. We can definitely understand the hesitation because we cannot believe how she was able to carry her baby full term at such a young age.
Although the case was speculated as a hoax, a number of doctors over the years have verified it based on biopsiesX rays of the fetal skeleton in utero, and photographs taken by the doctors caring for her.
There are two published photographs documenting the case. The first was taken around the beginning of April 1939, when Medina was seven-and-a-half months into pregnancy. Taken from Medina's left side, it shows her standing naked in front of a neutral backdrop. This is the only published photograph of Lina taken during her pregnancy. The other photograph is of far greater clarity and was taken a year later in Lima when Gerardo was eleven months old.

In 1955, except for the effects of precocious puberty, there was no explanation of how a five-year-old girl could conceive a child. Extreme precocious puberty in children aged five or under has only been documented with Medina. It is treated by suppressing fertility, which preserves growth potential and reduces the social consequences of full sexual development in childhood.

Gerardo led a healthy life until 1979, when he died from bone marrow disease at the age of 40.

ലിന മെടിന - ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ




5 വയസ് , 7 മാസം , 21 ദിവസം

ലിന മെടിന പെറുവിലുള്ള ഒരു കൊച്ചു പെൺകുട്ടിയായിരുന്നു. 6 വയസ്സ് പോലും പൂർത്തിയാകാത്ത ഒരു പെൺകുട്ടി. അപ്പനും അമ്മയ്ക്കും ഒപ്പം തലസ്ഥാനമായ ലിമയിൽ ആയിരുന്നു അവളുടെ താമസം.
എന്നാൽ 5 വയസ്സിൽ ലിനയുടെ വയർ വീർത്തു വരുന്നതുകണ്ട് മാതാപിതാക്കൾ അതൊരു ട്യൂമർ ആണെന്നാണ്‌ കരുതിയത്. ആ സ്ഥലത്തിന്റെ പ്രത്യേകതവച്ച് പ്രാദേശികമായ ഒരു പൈശാചിക മൂർത്തിയുടെ ബാധയാണ് അതെന്നു കണ്ട് അവളുടെ മാതാപിതാക്കൾ ആദ്യം ഒരു ഷാമാനെയാണ് ( മന്ത്രവാദി ) സന്ദർശിച്ചത്. ആ കുട്ടിയുടെ ഉള്ളിൽ ഒരു പാമ്പ്‌ വളരുകയാണെന്നാണ്‌ തനി ഗ്രാമീണരായ അവളുടെ മാതാപിതാക്കൾ വിചാരിച്ചത്!. എന്നാൽ ഷാമാന്റെ ചികിത്സകൊണ്ട് ഫലമില്ലെന്ന് കണ്ട് അവർ ഒരു യഥാർത്ഥ ഡോക്റ്ററെ കണ്ടു. ഗോൺസാലോ ലൊസാടോ എന്ന ഡോക്റ്റർ അത് ട്യൂമറാണെന്നു വിചാരിച്ച് പരിശോധനയുടെ ആവശ്യത്തിനായി എക്സ് റേയും മറ്റും എടുത്തു. റിസൽറ്റ് കണ്ട ഗോൺസാലോയുടെ കണ്ണ് തള്ളിപ്പോയി!. കാരണം നമ്മുടെ കൊച്ചു ലിന ഗർഭിണിയായിരുന്നു!.


ഗോൺസാലോ അധികാരികളെ വിവരമറിയിച്ചു. ലിനയുടെ പിതാവ് ബാല പീഡനത്തിനു അറസ്റ്റിലായി. എന്നാൽ തെളിവിന്റെ അഭാവത്താൽ പെട്ടെന്നുതന്നെ അയാളെ വിട്ടയച്ചു. ഒന്നരമാസത്തെ പരിചരണത്തിനുശേഷം 1939 മേയ് 14 നു ഒരു സിസേറിയൻ ശസ്ത്രക്രിയക്ക് വിധേയമാക്കി ലിനയുടെ കുട്ടിയെ പുറത്തെടുത്തു. ലിനയുടെ വസ്തിപ്രദേശം ( ഇടുപ്പ് ) ചെറുതായതുകൊണ്ടാണ് ആ ശസ്ത്രക്രിയ വേണ്ടിവന്നത്. അപ്പോൾ ലിനയുടെ പ്രായം 5 വർഷവും 7 മാസവും 21 ദിവസവും ആയിരുന്നു! . അങ്ങനെ ലിന ലോകചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി.
അവളുടെ മോന് ഡോക്റ്ററുടെ പേരായ ഗെരാർഡോ എന്ന പേരിട്ടു. ആ സിസേറിയനു ഗോൺസാലോക്ക്, ബുസല്ലെയു, കോളറേറ്റ എന്നീ രണ്ടു ഡോക്ട്ടറുമാരുടെ സഹായമുണ്ടായിരുന്നു. സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുക്കുമ്പോൾ ലിന ഋതു മതിയാവാൻ തക്കവണ്ണം പരിപൂർണ്ണ വളർച്ചയുള്ള ലൈംഗിക അവയവങ്ങളുടെ ഉടമയാണെന്നു അവർ കണ്ടെത്തി!.
ലിനയുടെ കേസിനെപറ്റി Dr. Edmundo Escomel എന്നയാൾ മെഡിക്കൽ ജേണൽ ആയ La Presse Médicale, യിൽ വിശദമായ ഒരു റിപ്പോർട്ട് കൊടുത്തിരുന്നു. ലിനക്ക് 3 വയസ് പ്രായമുള്ളപ്പോൾ ആർത്തവ ചക്രമുണ്ടായിരുന്നെന്നും നാലാമത്തെ വയസ്സിൽ സ്തന വളർച്ച ഉണ്ടായിരുന്നെന്നും 5 വയസ് മുതൽ വസ്തിപ്രദേശം വളർച്ച പ്രാപിച്ച് തുടങ്ങിയെന്നും ആയിരുന്നു ആ റിപ്പോർട്ട്!.

ലിനയുടെ പുത്രന് 2.7 Kg തൂക്കമുണ്ടായിരുന്നു. വളർന്നു വലുതായികൊണ്ടിരുന്നപ്പോൾ ഗെരാർഡോയുടെ വിചാരം ലിന തന്റെ സഹോദരിയാണെന്നായിരുന്നു!. പത്താമത്തെ വയസ്സിലാണ് ഗെരാർഡോക്ക്‌ ലിന തന്റെ അമ്മയാണെന്ന് മനസ്സിലായത്!. ജനിതകപരമായി, അല്ലെങ്കിൽ ജീവശാസ്ത്രപരമായി ഗെരാർഡോയുടെ പിതാവ് ആരെന്നു ലിന വെളിപ്പെടുത്തിയില്ല. ആരോഗ്യത്തോടെ ഗെരാർഡോ വളർന്നു
ചെറുപ്രായത്തിൽ ഗോന്സാലോയുടെ ക്ലിനിക്കിൽ ലിന ഒരു സെക്രട്ടറിയായി ജോലി തുടങ്ങി. ലിനയുടെ വിദ്യഭ്യാസതിനും ഗെരാർഡോയെ ഹൈസ്കൂൾ വിദ്യഭ്യാസം വരെയും തുടർന്നും ഗോൺസാലോ സഹായിച്ചു. ലിന പിന്നീട് റൌൾ ജുരാടോയെ വിവാഹം ചെയ്തു. അതിൽ 1972 ൽ രണ്ടാമത് ഒരു കുട്ടി കൂടി ലിന മെടിനക്ക് ഉണ്ടായി.

1979 ൽ 40 മത്തെ വയസ്സിൽ ഗെരാർഡോ മരണമടഞ്ഞു. 2002 ൽ ലിന ചിക്കാഗോ ചിക്കോ ( ലിറ്റിൽ ചിക്കാഗോ) എന്ന സ്ഥലത്തായിരുന്നു താമസം. ആ വർഷം ലോകപ്രശസ്തമായ റോയിട്ടർ ലിനയോട് ഒരഭിമുഖം ചോദിച്ചെങ്കിലും അവൾ നിരസിച്ചു!. ഇന്നും ആ "കുഞ്ഞമ്മ" ജീവിച്ചിരിക്കുന്നു.

കടപ്പാട് : ജെയിംസ് സേവ്യർ , അലക്സ് &   വികി പീഡിയ